Akhiljith|Bhasurangan 
Kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അഖിൽ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു

MV Desk

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ‌ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്.

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. ബാങ്കിൽ നിന്നും നിയമപരമായി ലോണെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഭരണ സമിതി നടത്തിയ ക്രമക്കേടചുകളിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ഹർജിയിൽ‌ പറയുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ