കണ്ഠര് ബ്രഹ്മദത്തൻ.

 
Kerala

കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യനെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ കണ്ഠര് രാജീവര്, ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

Kochi Bureau

കൊച്ചി: കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.

കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുണ്ടായിരുന്നത്.

ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് സമിതി വിലയിരുത്തി. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും കണ്ഠര് രാജീവർക്കൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും സമിതി ദേവസ്വം പ്രസിഡന്‍റിനെ അറിയിച്ചു.

ഈ ശുപാർശ ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്‍റ് അവതരിപ്പിച്ചു. ഇതിനു പിന്നാലെയാണ് ബോർഡ്‌ നിർണായക തീരുമാനം എടുത്തത്.

ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ കണ്ഠര് രാജീവര്, ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് കത്ത് നൽകിയിരുന്നു.

'ദുരഭിമാനക്കൊലയ്ക്ക് സാധ്യത': കുംഭമേള വൈറൽ പെൺകുട്ടിയെ കൈമാറരുത്

വെറ്റിലപ്പാറ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ

നാറ്റോ മാതൃകയിൽ പാക്കിസ്ഥാൻ - കുവൈറ്റ് സൈനിക സഖ്യം

പാക് അധീന കശ്മീരിൽ പാക്കിസ്ഥാന്‍റെ നരനായാട്ട്; 20 പേർ കൊല്ലപ്പെട്ടു

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഡൽഹി പൊലീസ്