കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം
file
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നേതാക്കൾക്ക് സമൻസ് അയച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും ഇഡി തുടങ്ങിയ ഏജൻസികളുടെ വ‍്യാമോഹം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നീ നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും രാഷ്ട്രീയ ഗൂഢലക്ഷ‍്യത്തോടെയാണ് ഇവരെ പ്രതി ചേർത്തതെന്ന് വ‍്യക്തമാണെന്നും പ്രസ്താവനയിൽ പറയുന്നു. കരുവന്നൂർ ബാങ്ക് ക്രമക്കേടിന്‍റെ പേരിൽ സിപിഎമ്മിലെ ഉന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്‍റെ തുടർച്ചയാണ് പിഎംഎൽഎ കോടതിയുടെ തീരുമാനത്തിലൂടെ വ‍്യക്തമാകുന്നതെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.