പാർട്ടിയും നേതാക്കളും പ്രതികൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

 
Kerala

പാർട്ടിയും നേതാക്കളും പ്രതികൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇഡിയുടെ നീക്കം ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗിസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, എംപി കെ. രാധാകൃഷ്ണൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിപിഎമ്മിനെയും പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇഡിയുടെ നീക്കം ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരള ബാങ്ക് പ്രസിഡന്‍റ് എ.കെ. കണ്ണൻ, പി. ബിജു എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവരേയും ഇഡി പല തവണ ചോദ്യം ചെയ്തിരുന്നു. 180 കോടി രൂപ തട്ടിപ്പിലൂടെ പ്രതികൾ സ്വന്തമാക്കിയെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്‍റ് ഡയറക്‌ടർ നിർമൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.

രാഹുൽ പുറത്തേക്ക്; നടപടിയുമായി ദേശീയ നേതൃത്വം

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒളിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

''തന്നെക്കുറിച്ച് ആളുകളോട് മോശമായി സംസാരിച്ചു''; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി