KB Ganesh Kumar file
Kerala

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ നടപടിയുണ്ടാകുമോ? വിശദീകരിച്ച് ഗതാഗത മന്ത്രി

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഇത് പ്രയോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ ഇക്കാര്യം അറിഞ്ഞിട്ടില്ല

Namitha Mohanan

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുമാണ് ഇത്തരമൊരു സർക്കുലർ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഇത് പ്രയോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ ഇക്കാര്യം അറിഞ്ഞിട്ടില്ല. ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മിഷണറാണ് സർക്കുലർ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോ​ഗസ്ഥരും നിലപാട് അറിയിച്ചിരുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ