കേരള ഹൈക്കോടതി

 
Kerala

നിതിൻ രാജിന്‍റെ മരണം; പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടു, എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്ന് ഹൈക്കോടതി

സംവിധാനങ്ങൾ‌ പൂർണ പരാജയമാണെന്നും കോടതി പറഞ്ഞു

Aswin AM

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എം.കെ. റാമിനെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ ഇടപെട്ടുവെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങൾ‌ പൂർണ പരാജയമാണെന്നും കോടതി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഗൂഢാലോചന നടന്നുവെന്നാണ് ഹൈക്കോടതി പറയുന്നത്.

ഇക്കാര‍്യത്തിൽ അന്വേഷണം വേണമെന്നു പറഞ്ഞ കോടതി പ്രതിയെ അറസ്റ്റ് ചെയ്ത ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് നിർദേശിച്ചു. പ്രതിയുടെ പണവും അനുകൂല‍്യവും പറ്റി നടക്കുകയായിരുന്നു പൊലീസെന്നും പാവപ്പെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസെന്നും കോടതി ചോദിച്ചു.

റാമിനെ പിടികൂടിയപ്പോൾ അറസ്റ്റ് ചട്ടങ്ങൾ പാലിച്ചില്ലെന്നും എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്നും ആരുടെ കൂടെയാണ് അവരെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും കോടതി പറഞ്ഞു. കേസിൽ വെള്ളിയാഴ്ചയോടെ ഹർജി പരിഗണിക്കും.

പാർലമെന്‍റിൽ കറുപ്പ് വേഷത്തിൽ എത്തി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

പ്ലസ് ടു കഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസ്; നയം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

അയർലൻഡ് പരമ്പരയ്ക്ക് മുൻപ് അഫ്ഗാനിസ്ഥാൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹഷ്മത്തുള്ള ഷാഹിദി; ആരാകും പുതിയ ക‍്യാപ്റ്റൻ‍?

കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം; 16 മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടു