സർക്കാരിന് ഹൈക്കോടതി വിമർശനം

 
Kerala

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണോ സർക്കാരിന് ? സർക്കാരിന് ഹൈക്കോടതി വിമർശനം

പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല

Jisha P.O.

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയുടെ രൂക്ഷ‌വിമർശനം. കേസിൽ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. അഴിമതി കേസിൽ ഉൾപ്പെട്ട ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ വിസമ്മതിക്കുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.

സാധാരണ ഇടതുപക്ഷ സർക്കാരുകൾ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന ധാരണയ്ക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു. അഴിമതി കേസിലെ പ്രതികൾക്കെതിരേ സിബിഐ നേരെത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇവർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തണമെങ്കിൽ സർക്കാരിന്‍റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. പക്ഷേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. ഇതിനെതിരേ കേസിലെ പരാതിക്കാരനായ കടകംപ്പളളി മനോജ് നൽകിയ ഹർജി കോടതി പരിഗണിച്ചത്.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി

അവഗണന; തൃശൂർ മുൻ ഡെപ‍്യൂട്ടി മേയർ പാർട്ടി വിട്ടു