ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

 

ration store - file image

Kerala

ഇനി അതത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച് നൽകുന്ന പരിപാടി നിർത്തി സർക്കാർ; നീലക്കാർഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

നീലക്കാർഡിനുള്ളവർക്ക് ഏപ്രിൽ മാസത്തിൽ രണ്ടുകിലോയും മേയിൽ മൂന്നു കിലോയും അരി അധികവിഹിതം ലഭിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: രണ്ടുമാസത്തെ റേഷൻ ഒന്നിച്ചു നൽകുന്നത് നിർത്തി സംസ്ഥാനം. ഏപ്രിൽ, മേയ് മാസത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് നൽകിയപ്പോൾ താലൂക്കുകളിലും വിതരണം താളം തെറ്റിയിരുന്നു. ഇതോടെ ജൂൺ മുതൻ മുൻപത്തേത് പോലെ തന്നെ ഒരുമാസത്തെ റേഷനാവും വിതരണം ചെയ്യുക.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരാണ് മൂന്നു മാസത്തെ റേഷൻ ഒന്നിച്ച് നൽകാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചത്. റേഷൻകടകളുടെ സംഭരണശേഷി കുറവാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതു രണ്ടുമാസമാക്കി. എന്നിട്ടും, വിതരണത്തിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ഒരു മാസം എന്ന രീതി തുടരാൻ തീരുമാനിച്ചത്.

അതേസമയം, നീലക്കാർഡിനുള്ള അധികവിഹിതവും നിർത്തി. പതിവു റേഷൻവിഹിതത്തിനു പുറമേ ഏപ്രിൽ മാസത്തിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അരി അധികവിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു. ഇതാണ് നിർത്തിയത്. ജൂൺ മുതൽ പതിവ് റേഷൻ മാത്രമേ നിലക്കാർഡ് ഉടമകൾക്ക് ലഭിക്കൂ. എന്നാൽ ആട്ടവിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലുപാക്കറ്റുവരെ ആട്ട സ്റ്റോക്കനുസരിച്ച് ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നുപാക്കറ്റും ലഭിക്കും.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും