രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

 

file image

Kerala

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിയുടെ പങ്കിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഗവർണറുടെ ആവശ്യം

Namitha Mohanan

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിയുടെ പങ്കിൽ വ്യക്തത വരുത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവർണറുടെ ആവശ്യം സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് സുധാൻഷു ധുലിയ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ മാത്രം ഈ വിഷയത്തിൽ ഇടപെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിക്ക് നിർണായക പങ്കുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിരം വൈസ് ചാന്‍സ്ലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കി കൈമാറുമ്പോള്‍ അതില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് സുപ്രീം കോടതി നല്‍കിയിരുന്നത്. ഇതിനെതിരേയാണ് ഗവർണർ കോടതിയെ സമീപിച്ചത്.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി