തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി

 
Kerala

തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി

അപകട സമയത്ത് ടാങ്കിൽ 80 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു

Namitha Mohanan

കൊച്ചി: വെറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്ന് അപകടം. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകർന്നത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. 40 വർഷം പഴക്കമുള്ള ഒന്നേകാല്‍ കോടി ലിറ്ററിന്‍റെ സംഭരണശേഷിയുള്ള ടാങ്കാണിത്.

അപകട സമയത്ത് ടാങ്കിൽ 80 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു. വീടുകളിലേക്ക് വെള്ളം കയറിയപ്പോഴാണ് പലരും സംഭവം അറിയുന്നത്. മിക്ക വീടുകളിലും ചെളി കോരിക്കളയുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പല വീടുകളിലും വെള്ളം ഒഴുക്കി കളയാനായി മോട്ടോര്‍ വരെ ഉപയോഗിക്കേണ്ടി വന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ചെളിയും വെള്ളവും കയറി സ്റ്റാര്‍ട്ട് ചെയ്യാനാകാത്ത നിലയിലാണുള്ളത്.

തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ വിവിധയിടങ്ങളിലും കുടിവെള്ള വിതരണം തടസപ്പെടുമെന്നാണ് വിവരം. ജലവിതരണം പഴയ സ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്, ഫലം 13ന്

ടിപി വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ മൗനം തുടർന്ന് സർക്കാർ; നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി

കാസർഗോഡ് വീടിന് നേരെ അജ്ഞാതർ വെടിയുതിർത്ത കേസിൽ വഴിത്തിരിവ്; പ്രതി വീട്ടിൽ തന്നെയെന്ന് പൊലീസ്

ഫരീദാബാദിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു; ഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്

''1000 സിഗരറ്റ് വലിക്കുന്നതിന് തുല്യം, നിരവധി ആരോഗ്യ പ്രശ്നങ്ങൾ''; ഡൽഹി ഗ്യാസ് ചേംബറെന്ന് മുൻ ഡിജിപി