നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും 
Kerala

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക. കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പേരാണ് പ്രതികൾ. കേസിലെ എട്ടാം പ്രതിയായ ദിലീപ് ബലാത്സംഗ ഗൂാഢാലോചന കേസിലാണ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്‍റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷങ്ങൾക്ക് ശേഷം കോടതി ജാമ‍്യം അനുവദിച്ചിരുന്നു.

2017 ൽ ഫെബ്രുവരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ചാണ് നടി ബലാത്സംഗത്തിന് ഇരയായത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്‍റെ വിചാരണ നടപടികളാണ് അവസാനഘട്ടത്തിലേക്ക് എത്തുന്നത്. കേസിലെ സാക്ഷിവിസ്താരം ഒന്നര മാസം മുൻപ് പൂർത്തിയായിരുന്നു.

ബുധനാഴ്ച ആരംഭിക്കുന്ന പ്രൊസിക‍്യൂഷൻ വാദം രണ്ടാഴ്ചയെങ്കിലും നീണ്ടുനിൽക്കാനാണ് സാധ‍്യത. കേസിന്‍റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍