പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതി; കസ്റ്റഡി മർദനത്തിൽ എസ്ഐക്കെതിരേ വകുപ്പുതല നടപടി

 

file image

Kerala

പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതി; കസ്റ്റഡി മർദനത്തിൽ എസ്ഐക്കെതിരേ വകുപ്പുതല നടപടി

കൂടൽ എസ്ഐ ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എആർ ക്യാംപിലേക്കാണ് മാറ്റിയത്

Namitha Mohanan

പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത് യുവാക്കളെ മർദിച്ചെന്ന സംഭവത്തിൽ എസ്ഐക്ക് സ്ഥലംമാറ്റം. സംഭവ സമയത്ത് കൂടൽ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന കോന്നി സിഐക്കെതിരേയാണ് നടപടി. അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് കാട്ടിയാണ് നടപടി.

കൂടൽ എസ്ഐ ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എആർ ക്യാംപിലേക്കാണ് മാറ്റിയത്. പീഡന പരാതിയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഹൃദ്രോഗിയായ 20 കാരനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിലെത്തിച്ചാണ് മർദിച്ചത്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നായിരുന്നു പരാതി.

ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കുമടക്കം യുവാവ് പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം വകുപ്പുതല അന്വേഷണം നടത്തിയത്. സിസിടിവിയിൽ കസ്റ്റഡി മർദനം പതിഞ്ഞത് വലിയ തെളിവായി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരേ നടപടിയെടുത്തത്.

മലയാളിയായ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ ജൂലൈ 14ന് ബഹിരാകാശ നില‍യത്തിലേക്ക്

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരേ കെസടുത്ത് പൊലീസ്, ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും

തോറ്റുചുരുണ്ട് ഇന്ത്യ; ഇംഗ്ലണ്ടിനു പരമ്പര

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി