കെ.ആർ. മീര 
Kerala

''അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ''; കെ.ആർ. മീര

ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല

കൊച്ചി: അടുത്തിടെ ലൈംഗികാതിക്രമം നേരിട്ടെന്ന നടി ഹണിറോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചൂടേറുകയാണ്. നടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പ്രതികരിക്കാൻ വൈകിയതിൽ വിമർശനവും ഉയരുന്നു. ഈ സാഹചര്യത്തിൽ എഴുത്തുകാരിയായ കെ.ആർ. മീരയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ എന്നായിരുന്നു മീരയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.

അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്.

അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൌരാവകാശങ്ങൾ.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ