.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് കോൺക്ലേവ് ഉദ്ഘാടനം നാളെ

കോൺക്ലേവിന്‍റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്നോളജി എക്സ്പോ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

MV Desk

തിരുവനന്തപുരം: കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭ വികസനത്തിന്‍റെ ഭാഗമായി മൈക്രോ എന്‍റര്‍പ്രൈസസ് കോൺക്ലോവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 22ന് രാവിലെ കളമശേരി സമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോൺക്ലോവ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. 22, 23 തിയതികളിലാണ് പരിപാടികള്‍.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള "ഷീ സ്റ്റാർട്ട്സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും. സ്റ്റാര്‍ട്ടപ്പ വില്ലെജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (എസ്‌വിഇപി) നടപ്പാക്കാന്‍ പുതുതായി അനുവദിച്ച 10 ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. കോൺക്ലേവിന്‍റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്നോളജി എക്സ്പോ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1500ഓളം സംരംഭകര്‍ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളെക്കുറിച്ചുള്ള സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്ക്കല്‍, സംരംഭക മീറ്റ്, മെഷീനറി-ടെക്നോളജി എക്സ്പോ, മികച്ച സംരംഭകരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.

"ഷീ സ്റ്റാര്‍ട്ട്സ്' പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇതുവഴി മൂന്ന് ലക്ഷത്തോളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാന്‍ കഴിയും. ഈ സാമ്പത്തിക വര്‍ഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സൂക്ഷ്മ സംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള എസ്‌വിഇപി പദ്ധതി നിലവില്‍ 15 ബ്ലോക്കുകളിലാണ് നടപ്പാക്കുന്നത്. പുതുതായി നേമം (തിരുവനന്തപുരം), വെട്ടിക്കവല (കൊല്ലം), കോയിപ്രം (പത്തനംതിട്ട), ഏറ്റുമാനൂര്‍ (കോട്ടയം), ആലങ്ങാട് (എറണാകുളം), പഴയന്നൂര്‍ (തൃശൂര്‍), തൃത്താല (പാലക്കാട്), പെരുമ്പടപ്പ് (മലപ്പുറം), കുന്നുമ്മല്‍ (കോഴിക്കോട്), തളിപ്പറമ്പ് (കണ്ണൂര്‍) എന്നീ 10 ബ്ലോക്കുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം