നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹങ്ങളിൽ റിത്ത് വച്ച് അന്ത്യാജ്ഞലി അർപ്പിക്കുന്ന മുഖ്യമന്ത്രി, സമീപം ആരോഗ്യമന്ത്രി വീണാ ജോർജും മറ്റ് മന്ത്രിമാരും 
Kerala

കണ്ണീർക്കടലായി കേരളം; കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 പേരുടേയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി | video

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി

Namitha Mohanan

കൊച്ചി: കുവൈറ്റിൽ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം 10.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തി. തുടർന്ന് 11.45 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവർ ചേർന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ അരമണിക്കൂറാകും പൊതുദര്‍ശനം. വിമാനത്താവളത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വീട്ടുകാര്‍ക്ക് കൈമാറും.

കുവൈറ്റിൽ മരിച്ച 46 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിലെത്തിയിട്ടുള്ളത്. 24 മലയാളികളുടേയും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ ഇറക്കുക. കർണാടക, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കൊച്ചി എയർപോർട്ടിൽ വച്ച് അതാത് സർക്കാരുകൾ ഏറ്റുവാങ്ങും. മറ്റ് മൃതദേഹങ്ങൾ ഈ വിമാനത്തിൽ തന്നെ ഡൽഹിയിലേക്ക് അയക്കും.

''വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമം''; ഗണഗീതം പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി

സെഞ്ചുറി അടിക്കാതെ രോഹൻ വീണു; കേരളത്തിന് 5 വിക്കറ്റ് നഷ്ടം

കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ അന്തരിച്ചു

6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്