ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ. രാജനും. KBJ | Metro Vaartha
Kerala

വർധിപ്പിച്ച ഭൂനികുതി നിരക്കുകൾ ഇങ്ങനെ

ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് രൂപയിൽ രണ്ടര രൂപ കൂടി ഏഴര രൂപയാകും. ഏറ്റവും ഉയർന്ന നിരക്ക് 30 രൂപയായിരുന്നത് 45 രൂപയുമാകും.

Thiruvananthapuram Bureau

തിരുവനന്തപുരം: കേരളത്തിലെ ഭൂനികുതിയിൽ 50 ശതമാനം വർധന പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സർക്കാരിന്‍റെ വരുമാന വർധനയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നൂറ് കോടി രൂപ ഇതിലൂടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വിവിധ സ്ലാബുകളിൽ വർധന നടപ്പാക്കും. ഭൂമിയുടെ വില പതിന്മടങ്ങ് വർധിച്ചിട്ടും നാമമാത്രമായ നികുതി മാത്രമാണ് ഇപ്പോഴും ഈടാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.

ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് രൂപയിൽ രണ്ടര രൂപ കൂടി ഏഴര രൂപയാകും. ഏറ്റവും ഉയർന്ന നിരക്ക് 30 രൂപയായിരുന്നത് 45 രൂപയുമാകും.

പുതിയ ഭൂനികുതി നിരക്ക് ഇങ്ങനെ:

പഞ്ചായത്ത്

  • 20 സെന്‍റ് വരെ (8.1 ആർ) - ആർ ഒന്നിന് വർഷം 7.50 രൂപ.

  • 8.1 ആറിനു മുകളിൽ, ആർ ഒന്നിന് - 12 രൂപ

മുനിസിപ്പാലിറ്റി

  • 2.4 ആർ വരെ ആർ ഒന്നിന് 15 രൂപ

  • 2.4 ആറിനു മുകളിൽ, ആർ ഒന്നിന് 22.5 രൂപ

കോർപ്പറേഷൻ

  • 1.62 ആർ വരെ ആർ ഒന്നിന് പ്രതിവർഷം 30 രൂപ

  • 1.62 ആറിനു മുകളിൽ, ആർ ഒന്നിന് 45 രൂപ

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി

സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ

ജനവിധി മാനിക്കുന്നു; സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

മെസിയുടെ 'ഗോട്ട് ഇന്ത‍്യ ടൂർ ' മുഖ‍്യ സംഘാടകൻ അറസ്റ്റിൽ