കേരള ഹോട്ടൽസ് അസോസിയേഷൻ വി. സുനിൽ കുമാർ 
Kerala

ബാർ കോഴ ആരോപണം തള്ളി കേരള ഹോട്ടൽ‌സ് അസോസിയേഷൻ; പിരിവെടുത്തത് കെട്ടിട നിർമാണത്തിന്

സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് നൽകുന്നതിനായി സർക്കാരിന് കോഴ നൽകാൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പുറത്തു വന്ന ശബ്ദ രേഖ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘടനാ നേതാവ് അനിമോൻ പുറത്തു വിട്ട ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണ്. ബിൽഡിങ് ഫണ്ടിനു വേണ്ടിയാണ് അംഗങ്ങളോട് പണം ആവശ്യപ്പെട്ടതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി. സുനിൽ കുമാർ വ്യക്തമാക്കി. സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

സംഘടനയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എറണാകുളത്ത് ഒരു കെട്ടിടം സ്വന്തമായി ഉള്ളതിനാൽ പുതിയൊരു കെട്ടിടം വാങ്ങുന്നതിനെ ചില അംഗങ്ങൾ എതിർത്തിരുന്നു. എന്നാൽ കെട്ടിടം വാങ്ങാമെന്ന തീരുമാനം നടപ്പിലാക്കാൻ സംഘടന തീരുമാനിച്ചിരുന്നു. ഇതു പ്രകാരം അമെരിക്കൻ മലയാളിയായ കെട്ടിട ഉടമസ്ഥന് 5.60 കോടി രൂപ മേയ് 30നുള്ളിൽ നൽകണമായിരുന്നു.

ഇതു വരെയും നാലരക്കോടി രൂപയാണ് അംഗങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞത്. ബാക്കി തുക വായ്പയായി നൽകണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനിമോൻ ഉൾപ്പെടെയുള്ളവർ എതിർത്തു. ഇതിനു മുൻപേ തന്നെ മറ്റൊരു സംഘടന രൂപീകരിക്കാൻ അനിമോൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ഇരട്ടക്കൊല നടത്തിയെന്ന 54 കാരന്‍റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം

ടെക്‌സസിൽ മിന്നൽ പ്രളയം; മരണസംഖ്യ 50 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

"130 വയസു വരെ ജീവിക്കുമെന്നാണ് പ്രതീക്ഷ"; 90ാം പിറന്നാൾ ആഘോഷിച്ച് ദലൈ ലാമ

ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലവുമായി റഷ്യ