കേരള ഹോട്ടൽസ് അസോസിയേഷൻ വി. സുനിൽ കുമാർ 
Kerala

ബാർ കോഴ ആരോപണം തള്ളി കേരള ഹോട്ടൽ‌സ് അസോസിയേഷൻ; പിരിവെടുത്തത് കെട്ടിട നിർമാണത്തിന്

സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് നൽകുന്നതിനായി സർക്കാരിന് കോഴ നൽകാൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പുറത്തു വന്ന ശബ്ദ രേഖ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘടനാ നേതാവ് അനിമോൻ പുറത്തു വിട്ട ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണ്. ബിൽഡിങ് ഫണ്ടിനു വേണ്ടിയാണ് അംഗങ്ങളോട് പണം ആവശ്യപ്പെട്ടതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി. സുനിൽ കുമാർ വ്യക്തമാക്കി. സംഘടന പിളർത്താൻ ശ്രമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അനിമോനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നതായും സുനിൽ കുമാർ വെളിപ്പെടുത്തി.

സംഘടനയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എറണാകുളത്ത് ഒരു കെട്ടിടം സ്വന്തമായി ഉള്ളതിനാൽ പുതിയൊരു കെട്ടിടം വാങ്ങുന്നതിനെ ചില അംഗങ്ങൾ എതിർത്തിരുന്നു. എന്നാൽ കെട്ടിടം വാങ്ങാമെന്ന തീരുമാനം നടപ്പിലാക്കാൻ സംഘടന തീരുമാനിച്ചിരുന്നു. ഇതു പ്രകാരം അമെരിക്കൻ മലയാളിയായ കെട്ടിട ഉടമസ്ഥന് 5.60 കോടി രൂപ മേയ് 30നുള്ളിൽ നൽകണമായിരുന്നു.

ഇതു വരെയും നാലരക്കോടി രൂപയാണ് അംഗങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞത്. ബാക്കി തുക വായ്പയായി നൽകണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനിമോൻ ഉൾപ്പെടെയുള്ളവർ എതിർത്തു. ഇതിനു മുൻപേ തന്നെ മറ്റൊരു സംഘടന രൂപീകരിക്കാൻ അനിമോൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും അസോസിയേഷൻ വ്യക്തമാക്കി.

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ