Kerala

ഇ.ഡി വേട്ടയാടുന്നുവെന്ന് എം. ശിവശങ്കർ: ജാമ്യം തേടി ഹൈക്കോടതിയിൽ

എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് വേട്ടയാടുകയാണെന്നും, ആരോഗ്യസ്ഥിതി പോലും പരിഗണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു

MV Desk

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് വേട്ടയാടുകയാണെന്നും, ആരോഗ്യസ്ഥിതി പോലും പരിഗണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.

നേരത്തെ പ്രത്യേക കോടതി ശിവശങ്കറിനു ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കോഴക്കേസിന്‍റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പ്രത്യേക കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഫെബ്രുവരി പതിനാലിനാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

രാഹുൽ ഗാന്ധിയെ ഭീകരരുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലോകത്ത് ആദ്യം!! യുവതിയുടെ അറ്റുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ഡോക്റ്റർമാർ, മാസങ്ങൾക്ക് ശേഷം തിരികെ വച്ചു!

"സ്വയം വിൽക്കാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്''; പരിഹസിച്ച് പിണറായി വിജയൻ

"തലമുറമാറ്റത്തിന് കോൺഗ്രസ്, യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ്"; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സതീശൻ