അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

 
Kerala

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

നിയമസഹായം തേടി മധുവിന്‍റെ കുടുംബം അടുത്തയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും

Namitha Mohanan

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരs കുടുംബം സുപ്രീംകോടതിയിലേക്ക്. നിയമസഹായം തേടി മധുവിന്‍റെ കുടുംബം അടുത്തയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

അപ്പീൽ പോകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നു. ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത്. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുതെന്നും കുടുംബം പറയുന്നു.

പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിങ്ങനെ 12 പേരാണ് കേസിലെ നിലവിലുള്ള പ്രതികൾ. ജീവപര്യന്തം ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. കേസിലെ കേസിലെ ഒന്നാം പ്രതി, നാലാം പ്രതി, 11ാം പ്രതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇതിനെതിരേയാണ് കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.

ചൊറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം

കിഫ്ബിയിൽ സമഗ്ര മാറ്റത്തിന് സർക്കാർ; നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും