തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ. കുര്യൻ. വി.ഡി. സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.
സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി.ജെ. കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ഗ്യാപ്പെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന വേണമെന്നായിരുന്നു പി.ജെ. കുര്യന്‍റെ പ്രതികരണം. കെ. സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.
നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരിഗണനയിലുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.