പി.ജെ. കുര്യൻ  
Kerala

മാരാമൺ കൺവെൻഷൻ വിവാദം; പ്രതികരണവുമായി പി.ജെ. കുര്യൻ

സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നു പി.ജെ. കുര്യൻ വിശദമാക്കി.

Megha Ramesh Chandran

തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ. കുര്യൻ. വി.ഡി. സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.

സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി.ജെ. കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ഗ്യാപ്പെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോൺഗ്രസ് പുനഃസംഘടന വേണമെന്നായിരുന്നു പി.ജെ. കുര്യന്‍റെ പ്രതികരണം. കെ. സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.

നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരിഗണനയിലുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.

ശ്രീനിവാസന് വിട

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി