പി.ജെ. കുര്യൻ  
Kerala

മാരാമൺ കൺവെൻഷൻ വിവാദം; പ്രതികരണവുമായി പി.ജെ. കുര്യൻ

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നു പി.ജെ. കുര്യൻ വിശദമാക്കി.

തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അം​ഗം പി.ജെ. കുര്യൻ. വി.ഡി. സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി.ജെ. കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ​ഗ്യാപ്പെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോൺ​ഗ്രസ് പുനഃസംഘടന വേണമെന്നായിരുന്നു പി.ജെ. കുര്യന്‍റെ പ്രതികരണം. കെ. സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.

നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരി​ഗണനയിലുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.

നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

പവന് ഒറ്റയടിക്ക് 1,000 രൂപയുടെ വർധന; സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു

കോതമംഗലത്ത് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന 60 കാരി മരിച്ചു

'ജെൻ സി' പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കി സർക്കാർ; നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം നീക്കി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്