പി.ജെ. കുര്യൻ  
Kerala

മാരാമൺ കൺവെൻഷൻ വിവാദം; പ്രതികരണവുമായി പി.ജെ. കുര്യൻ

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നു പി.ജെ. കുര്യൻ വിശദമാക്കി.

Megha Ramesh Chandran

തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അം​ഗം പി.ജെ. കുര്യൻ. വി.ഡി. സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി.ജെ. കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ​ഗ്യാപ്പെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോൺ​ഗ്രസ് പുനഃസംഘടന വേണമെന്നായിരുന്നു പി.ജെ. കുര്യന്‍റെ പ്രതികരണം. കെ. സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.

നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരി​ഗണനയിലുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.

ദീപക്കിന്‍റെ ആത്മഹത‍്യ; പ്രതി ഷിംജിതയ്ക്ക് ജാമ‍്യം

അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് പ്രകടനവുമായി ഡി കോക്കും റിക്കിൾ‌ടണും

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന് ജാമ്യം

മൈക്ക് തട്ടിപ്പറിച്ച് ആ നിർണായക പ്രഖ്യാപനം; ജോസ് കെ. മാണിയെ അപ്രസക്തമാക്കി റോഷി അധികാര കേന്ദ്രമാകുന്നു!

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; ദീപ ജോസഫിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഹർജി തള്ളി