മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടി  
Kerala

ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു

MV Desk

മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ - വസന്ത ദമ്പതികളുടെ മകൻ എം.എസ്. അശ്വിനാണ് മർദനമേറ്റത്.

അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്തു കൊണ്ടു എന്നാരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മർദിച്ചത്.

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സെപ്ടംബർ 2 നാണ് കുട്ടിക്ക് മർദനമേറ്റത്. പിന്നാലെ കുട്ടിയെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി