മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടി  
Kerala

ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ - വസന്ത ദമ്പതികളുടെ മകൻ എം.എസ്. അശ്വിനാണ് മർദനമേറ്റത്.

അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്തു കൊണ്ടു എന്നാരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മർദിച്ചത്.

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സെപ്ടംബർ 2 നാണ് കുട്ടിക്ക് മർദനമേറ്റത്. പിന്നാലെ കുട്ടിയെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍