തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും: മന്ത്രി എം.ബി. രാജേഷ്

 
Kerala

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും: മന്ത്രി എം.ബി. രാജേഷ്

കെ സ്മാര്‍ട്ടിലൂടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നീതു ചന്ദ്രൻ

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കാനാണ് തീരുമാനമെന്നും കിലയില്‍ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനതല അധ്യക്ഷന്മാരുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരാണ് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തത്. കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ ഐഎഎസ് സ്വാഗതം പറഞ്ഞു.

കെ സ്മാര്‍ട്ടിലൂടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തടയാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സഹായിക്കും. സേവനങ്ങള്‍ നല്‍കുന്നു എന്നതിനപ്പുറം പ്രാദേശിക സാമ്പത്തിക വികസനത്തിന്‍റെ ചാലക ശക്തിയായി മാറുകയെന്ന ചുമതലയിലേക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ മാറുന്നത്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും ഡിജിറ്റല്‍ സാക്ഷരതയുടെയും രണ്ടാംഘട്ടമാണ് അടുത്ത ലക്ഷ്യം. നീതി ആയോഗ് അഫോര്‍ഡബിള്‍ ഹൗസുകളുടെ കാര്യത്തില്‍ മികച്ച ഇടപെടലായി നമ്മുടെ ലൈഫ് പദ്ധതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ ലൈഫ് പദ്ധതി മികച്ചൊരു മാതൃകയാണെന്നതിന്‍റെ ഉദാഹരണമാണിത്. ഫെബ്രുവരി പകുതിയോടെ കേരളത്തില്‍ അഞ്ചു ലക്ഷത്തോളം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ കില തയ്യാറാക്കിയ വിവിധ കൈപ്പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കിരണിനെ അടിച്ച് താഴെയിട്ടു, ഫോൺ കവർന്നു; വിസ്മയക്കേസ് പ്രതിക്ക് മർദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ‍്യാപേക്ഷയിൽ വാദം പൂർത്തിയായി