മന്ത്രി വി. ശിവൻകുട്ടി

 
Kerala

വിഴിഞ്ഞത്തിന്‍റെ പിതൃത്വത്തിനായി മത്സരം; കേന്ദ്രം പല നിബന്ധനകളും അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

കേരളത്തോട് കാട്ടുന്നത് അവഗണന

Jisha P.O.

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേന്ദ്രസർക്കാർ വൃത്തങ്ങൾ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ മത്സരിക്കുന്നു. എന്നാൽ കേരളത്തോട് അവഗണനയാണ് കാട്ടുന്നത്.

രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത ഒട്ടും നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിജിഎഫ് ഒരു ഗ്രാന്‍റാണ്, ഇത് തിരിച്ചടക്കേണ്ട വായ്പ അല്ല. കൊച്ചി മെട്രോയ്ക്ക് വിജിഎഫ് അനുവദിച്ചത് ഗ്രാന്‍റായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടി രൂപ അനുവദിച്ചത് തിരിച്ചടക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ കേരളത്തിലെത്തുമ്പോൾ കേന്ദ്രതീരുമാനം മാറുന്നു. വിഴിഞ്ഞത്തിനായി കേന്ദ്രം നൽകുന്ന 817.80 കോടി വായ്പായി കണക്കാക്കി പലിശ സഹിതം തിരിച്ചടക്കണമെന്നാണ് വിചിത്രമായ ഉപാധിയെന്നും വി.ശിവൻകുട്ടി പറഞ്ഞു.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തി; കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളിൽ പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ

ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

പയ്യന്നൂർ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് - സിപിഎം പ്രവർത്തകർ‌ ഏറ്റുമുട്ടി

ബാഹ്യ ഇടപെടലുകളില്ലാത്ത കുറ്റാന്വേഷണം; പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി