എം.ആർ. അജിത് കുമാർ

 
Kerala

സഹപ്രവർത്തകനെതിരേ വ്യാജ മൊഴി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടിക്ക് ശുപാർശ

എഡിജിപി പി. വിജയന് സ്വർണം കള്ളക്കടത്തുമായി ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരേ വ്യാജ മൊഴി ഒപ്പിട്ടു നൽകിയെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ കേസെടുക്കാമെന്ന് ഡിജിപി ഷേക്ക് ദർവേഷ് സാഹിബ്. വിഷയത്തിൽ സർക്കാർ വിശദീകരണം തേടിയതിനെത്തുടർന്നാണ്, നടപടിയെടുക്കാമെന്നു കാണിച്ച് ഡിജിപി മറുപടി നൽകിയിരിക്കുന്നത്.

പി. വിജയന് സ്വർണം കള്ളക്കടത്തുമായി ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി. എസ്‌പി സുജിത് ദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഡിജിപി ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ, സുജിത് ദാസ് പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ ഫലത്തിൽ അജിത് കുമാറിന്‍റേത് വ്യാജ മൊഴിയായി മാറി.

ഇതെത്തുടർന്ന് അജിത് കുമാറിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പി. വിജയൻ സംസ്ഥാന സർക്കാരിനു കത്ത് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയോട് സർക്കാർ വിശദീകരണം തേടിയും, ഡിജിപി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നതും.

അജിത് കുമാറിനെതിരേ സിവിലായോ ക്രിമിനലായോ കേസെടുക്കാമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. വ്യാജ മൊഴി ഒപ്പിട്ടു നൽകുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ തീരുമാനപ്രകാരമായിരിക്കും ഇക്കാര്യത്തിലെ തുടർ നടപടികൾ.

സ്വർണം കള്ളക്കടത്തുമായി അജിത് കുമാറിനു ബന്ധമുണ്ടെന്ന് പി.വി. അൻവർ എംഎൽഎ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പി. വിജയന്‍റെ പേര് അജിത് കുമാർ ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്.

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു