മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം, എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങി; എ.കെ. നസീർ 
Kerala

മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം, എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങി; എ.കെ. നസീർ

വിഷയം പി.എസ്. ശ്രീധരൻ പിള്ള അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് എ.കെ. നസീർ പറഞ്ഞു

കൊച്ചി: സ്വകാര‍്യ മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങിയെന്ന് മുൻ ബിജെപി നേതാവ് എ.കെ. നസീർ. വിഷയം മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള അറിഞ്ഞിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും എ.കെ. നസീർ പറഞ്ഞു.

ഇതേസമയം ആരോപണം ദുരുദ്ദേശപരമാണെന്നും ഇടതു സർക്കാർ അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസാണെന്നും എം.ടി. രമേഷ് പ്രതികരിച്ചു. 30 വർഷകാലം ബിജെപിയിൽ പ്രവർത്തിച്ച നസീർ അടുത്തിടെയാണ് പാർട്ടിയുമായി പിണങ്ങി സിപിഎമ്മിൽ ചേർന്നത്.

മെഡിക്കൽ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗം കൂടിയായിരുന്നു നസീർ. ചെർപ്പുളശേരിയിലുള്ള സ്വകാര‍്യ മെഡിക്കൽ കോളെജിൽ നിന്ന് എംടി രമേഷ് 9 കോടി രൂപ കൈപറ്റിയെന്നാണ് നസീറിന്‍റെ ആരോപണം.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ