എം.വി. ഗോവിന്ദൻ
കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ പാവപ്പെട്ട എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ. ഭരണം കിട്ടിയാൽ ഈ പ്രയോഗം അവസാനിക്കും. വി.ഡി. സതീശന്‍റെ ജാഥയിൽ കേരളത്തിന്‍റെ വികസനം എന്ന അജണ്ട ഇല്ല.
കോലീബി-ജമാഅത്തെ സഖ്യത്തിന്‍റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുകയെന്നതാണ് പ്രതീപക്ഷനേതാവിന്‍റെ സമീപനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖരന് വർഗീയതയില്ലെന്ന പറഞ്ഞ നേതാവാണ് വി.ഡി. സതീശൻ പറഞ്ഞു.
.
പി.വി. അൻവറിനെതിരേയും വിമർശനം ഉന്നയിച്ച് എം.വി. ഗോവിന്ദൻ. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്. അൻവറിന്‍റെ പൂതി മനസിൽ വെച്ചാൽമതി.ബേപ്പൂരിൽ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ നെഞ്ചിലേറ്റും. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം