എം.വി. ഗോവിന്ദൻ 
Kerala

മതനിരപേക്ഷതയ്ക്ക് നിരക്കാത്തത്; മദ്രസ വിഷയത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് കേരളത്തെ ഇത് ബാധിക്കില്ലെന്ന് അദേഹം പറഞ്ഞു

തിരുവനന്തപുരം: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബാലവകാശ കമ്മീഷന്‍റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്നും ഇത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്നും അദേഹം പറഞ്ഞു.

'ഇത് കേരളത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പ്രാഥമിക വിദ‍്യാഭ‍്യാസം പൂർണമായിട്ടില്ലാത്തത് മൂലം മദ്രസ പഠനം പൊതുവിദ‍്യാഭ‍്യാസമായി കലർന്നാണ് പോകുന്നത്. കേരളത്തിൽ മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് കേരളത്തെ ഇത് ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.'

മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലവകാശ കമ്മീഷന്‍റെ നിർദേശിച്ചിരുന്നത്. മദ്രസകളിലെ വിദ‍്യാഭ‍്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി