നിവിൻ പോളി

 
Kerala

നിവിൻ പോളിക്കെതിരായ വ്യാജ കേസ്; നിർമാതാവിനെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി

വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി

Jisha P.O.

കോട്ടയം: നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരേ കോടതി ജാമ്യമില്ലാ കുറ്റം ചുമത്തി. വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.

കോടതിയിൽ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നൽകിയതിനും, കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചതിനും ബിഎൻഎസ് നിയമത്തിലെ 229, 236, 237 വകുപ്പുകൾ ചുമത്തി പി.എസ്. ഷംനാസിനെതിരേ കേസെടുത്തു.

വ്യാജ തെളിവുകൾ നൽകുന്നത് കോടതിയെ കബളിപ്പിക്കാനാണെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിയിൽ സത്യം അറിയിക്കേണ്ട പി.എസ്. ഷംനാസ് മനപൂർവം വ്യാജ വിവരങ്ങൾ നൽകിയെന്നും കോടതി പറഞ്ഞു. നീതിക്കായി പ്രോസിക്യൂഷൻ നടപടി അനിവാര്യമെന്ന് പറഞ്ഞ കോടതി, നിർമാതാവ് കോടതി തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്നും നിരീക്ഷിച്ചു.

കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. നിവിൽ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.

അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവോ, ഐക്യൂ സ്മാര്‍ട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി കേരള പൊലീസ്

നിതിന്‍ രാജിന്‍റെ മരണം; 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

ബാലാവകാശ കമ്മിഷൻ നിർദേശിച്ചു; അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

അത്യുഷ്‌ണം അപ്രതീക്ഷിത ദുരന്തങ്ങളിലേക്ക് നയിക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി