'ഇറച്ചിക്കടയ്‌ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കൃഷ്ണദാസ് 
Kerala

'ഇറച്ചിക്കടയ്‌ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കൃഷ്ണദാസ്

മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് ആക്രോശിച്ച് മുന്നോട്ട് നടന്നു.

പാലക്കാട്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അബ്‌ദുൾ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേയെന്നും ആക്ഷേപിച്ച കൃഷ്‌ണദാസ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ തട്ടിക്കയറി.

പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെ പ്രതികരണം തേടിയതായിരുന്നു മാധ്യമപ്രവര്‍ത്തകർ. ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറഞ്ഞ് ആക്രോശിക്കുകയായിരുന്നു കൃഷ്ണദാസ്. സിപിഎമ്മിൽ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതൽ വാർത്ത കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിന്‍റെ വീടിനു മുന്നിൽ ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ കാവൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തുക– കൃഷ്ണദാസ് പറഞ്ഞു.

മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞ കൃഷ്ണദാസ്, മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് ആക്രോശിച്ച് മുന്നോട്ട് നടന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്. മാറാൻ പറഞ്ഞാൽ മാറിക്കോളണം. കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരരുത്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോ. നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലേ. ഞങ്ങളുടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. പാലക്കാട്ട് തനിക്ക് ഇഷ്‌ടമുള്ളിടത്തെല്ലാം താൻ പോകുമെന്നും ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള 215 സ്കൂളുകളെറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ

''കൂടുതൽ വിശദീകരിക്കാനില്ല''; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ

ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു | Video

പേര് സി.എൻ. ചിന്നയ്യ, മാണ്ഡ്യ സ്വദേശി; ധർമസ്ഥലയിലെ മുഖം മൂടിധാരിയുടെ ചിത്രം പുറത്തുവിട്ടു