കലാമണ്ഡലം സത്യഭാമ 
Kerala

കലാമണ്ഡലം സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം ഇല്ല

അറിഞ്ഞുകൊണ്ടാണ് സത്യഭാമ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും കോടതി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന കേസിൽ കലാമണ്ഡലം സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് ജാമ്യാപേക്ഷ നിരാകരിച്ചത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് ആർഎൽവി രാമകൃഷ്ണനെന്ന് അറിഞ്ഞുകൊണ്ടാണ് സത്യഭാമ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരി ആവശ്യപ്പെട്ടു.

രാമകൃഷ്ണനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ ബോധപൂർവമാണ് സത്യഭാമയുടെ വിവാദ പരാമർശമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അതേസമയം, സത്യഭാമയുടെ വിവാദ പരാമർശമടങ്ങിയ അഭിമുഖം സംക്ഷേപണം ചെയ്ത യുട്യൂബ് ചാനൽ അവതാരകൻ ജി.എസ്. സുമേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു

''കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല''; നടപടികൾ ആരംഭിച്ചെന്ന് അമിത് ഷാ

5ാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; കരുൺ തിരിച്ചെത്തി

ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ; 6 ലക്ഷം കുടുംബങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓണക്കിറ്റ് വിതരണം

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെ; പരിശോധന തുടരുന്നു