Kerala

അരിക്കൊമ്പനു തത്കാലം മയക്കുവെടി ഇല്ല

ആന തിരികെ കാട്ടിലേക്കു കയറിയ സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം

കമ്പം: തമിഴ്‌നാട്ടിലെ കമ്പം മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ തത്കാലം മയക്കുവെടി വയ്‌ക്കേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം.

ജനവാസ കേന്ദ്രത്തിൽ നിന്നു പിന്മാറിയ ആന വീണ്ടും ഉൾക്കാട്ടിലേക്കു നീങ്ങിത്തുടങ്ങിയെന്ന സൂചന റേഡിയോ കോളറിൽനിന്നു ലഭിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പ് ഇങ്ങനെയൊരു തീരുമാനിത്തിലെത്തിച്ചേർന്നിരിക്കുന്നത്.

നേരത്തെ, ആനയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി 150 പേരടങ്ങുന്ന വനപാലക സംഘത്തെ തമിഴ്‌നാട് നിയോഗിച്ചിരുന്നു. ഇതുകൂടാതെ മൂന്ന് കുങ്കിയാനകളെ മേഖലയിലെത്തിക്കാനും നടപടി സ്വീകരിച്ചിരുന്നു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി