മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ

 
Kerala

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും നോട്ടീസ്

ഹർജി വേനലവധിക്കു ശേഷം മെയ് 27ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

കൊച്ചി: രാഷ്‌ട്രീയ നേതാക്കൾക്കടക്കം മാസപ്പടി നൽകിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകൻ എം.ആർ. അജയനാണ് ഹ‍ർജിക്കാരൻ. ഹർജി വേനലവധിക്കു ശേഷം മെയ് 27ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ ടി. വീണ, കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡ് (സിഎംആർഎൽ) അടക്കം ഇരുപതോളം എതിർകക്ഷികൾ എന്നിവർക്കുനോട്ടീസ് അയക്കാനും കോടതി ഉത്തരവായി.

ആദായ നികുതി വകുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു