ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം. 
Kerala

കളമശേരി സ്ഫോടനം: മരണസംഖ്യ രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി

സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊച്ചി: കളമശേരി സംറ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സുള്ള കുമാരി സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു കുമാരി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി വെന്‍റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ അപകടം ഉണ്ടാകുകയായിരുന്നു. ഹാളിൽ മൂന്ന്, നാല് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായതാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച 4.30 യോടെ സമാപിക്കുന്ന രീതിയിലായിരുന്നു യോഗം.ഏകദേശം രണ്ടായിരത്തോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പൊലീസിന്‍റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവാക്കാനായി.

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്