Kerala

കെ ഫോൺ: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും വി.ഡി. സതീശൻ.

MV Desk

കാസർഗോഡ്: കെ ഫോണിൽ 520 കോടിയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഐ ക്യാമറ ഇടപാടിൽ നടന്ന അതേ മാതൃകയിലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

‌2017 ആരംഭിച്ച പദ്ധതിയുടെ കാലാവധി 18 മാസമായിരുന്നു. എന്നാൽ ആറു വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചില്ല. എസ്റ്റിമേറ്റിൽ ടെൻഡർ തുക കൂട്ടി നൽകിയതിനു പുറമേ ഉപകരാർ പാടില്ലെന്ന ചട്ടവും ലംഘിച്ചിട്ടുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷം പുറത്തു വിട്ട രേഖകൾ സർക്കാർ ഇതു വരെ നിഷേധിച്ചിട്ടില്ലെന്നത് ആരോപണങ്ങൾ സത്യമാണെന്നതിന്‍റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്