ഒ.ജെ. ജനീഷ്
തിരുവനന്തപുരം: കായിക വികസനത്തിനായുള്ള മുൻ കേന്ദ്ര പദ്ധതി പഞ്ചായത്ത് യുവക്രീഡാ ഔർ ഖേൽ അഭിയാൻ (പൈക്ക) വഴി അനുവദിച്ച ഫണ്ടിൽ തട്ടിപ്പു നടത്തിയ കേസിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. 12 കോടി രൂപയാണ് ഫണ്ടിൽ നിന്ന് കാണാതായിട്ടുള്ളത്. സംഭവത്തിൽ വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതി വഴി കേരളത്തിനു ലഭിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിച്ചിരിക്കുന്നത്. 2014ൽ പദ്ധതി നിർത്തലാക്കി.
പൈക്ക മുൻ സംസ്ഥാന കോർഡിനേറ്ററും നിലവിൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റുമായ എം.ആർ. രഞ്ജിത്തിനെതിരേയും വിശദമായി അന്വേഷണം നടത്തും.