Minister V Sivankutty 
Kerala

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച വിദ്യാർഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി. ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്

Namitha Mohanan

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചർച്ച. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി. ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.

വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്‍റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി നാളെ മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്.

വി.ഡി. സതീശൻ ക്ഷണിച്ചു, സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ഗവർണറുടെ വാഹനവ്യൂഹവും വെട്ടിക്കുറച്ചു; ഇനി ആറ് വാഹനങ്ങൾ

വിജയ് ഓഫിസിൽ എത്തുന്നത് ഉച്ചഭക്ഷണവുമായി; കൃത്യനിഷ്ഠയിൽ കടുകിട മാറ്റമില്ല

എസ്എസ്എൽസിക്ക് നാല് എ പ്ലസ്; വിദ്യാർഥിനി ജീവനൊടുക്കി

സ്വർണ വില താഴേക്കു തന്നെ; കുറഞ്ഞത് 720 രൂപ