പി.എൻ. മഹേഷ്, പി.ജി. മുരളി നമ്പൂതിരി. 
Kerala

പി.എൻ. മഹേഷ് ശബരിമല മേൽശാന്തി

ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു

MV Desk

ശബരിമല: മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് പി.എൻ. മഹേഷ് ശബരിലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് പി.എൻ. മഹേഷ്. 25 വർഷമായി ഹൈദരാബാദ് സോമാജി ഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് മുരളി നമ്പൂതിരി.

പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ, നിരുപമ ജി. വർമ എന്നീ കുട്ടികളാണ് യഥാക്രമം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുത്തത്.

ചൊവ്വാഴ്ച വൈകിട്ടാണ് തുലാമാസ പൂജകൾക്കായി തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നടതുറന്നത്.

''വിധിയിൽ അദ്ഭുതമില്ല, നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ല''; അതിജീവിത

"ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്''; പ്രതികരിച്ച് മഞ്ജു വാര്യർ

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്