Kerala

വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ നിർമിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടിയെന്ന് പൊലീസ്

പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

MV Desk

കണ്ണൂർ: വ്യാജ തിരിച്ചറിയൽ കാർ‌ഡുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് പൊലീസ്. എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനാാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നും റിപ്പോർട്ട്. പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്‍റെ സ്ഥാനാർഥി. ചുരുക്കത്തിൽ, രാഹുലിനെ ജയിപ്പിക്കാൻ വേണ്ടിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നാണ് അനുമാനം. തെരഞ്ഞെടുപ്പിൽ രാഹുൽ ജയിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പ്രതികളെ ഹാജരാക്കിയപ്പോൾ നാലുപേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് ഇന്ന് കേസ് കോടതി പരിഗണിക്കു മ്പോ ള്‍ ഇതിന്‍റെ തെളിവുകൾ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്കു പങ്കുണ്ടെയെന്നതു സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം