അഖില നന്ദകുമാർ 
Kerala

മാർക്ക് ലിസ്റ്റ് വിവാദം: മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ചു

അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

MV Desk

കൊച്ചി: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിലാണ് അഖിലയ്ക്കെതിരേ കേസെടുത്തത്.

എന്നാൽ ഈ കേസിൽ അഖിലയ്ക്കെതിരേ തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അതേ സമയം അഖിലയ്ക്കൊപ്പം കേസിൽ പ്രതി ചേർത്ത മഹാരാജാസ് പ്രിൻസിപ്പാൾ കെഎസ് യു നേതാക്കൾ എന്നിവർക്കെതിരേയുള്ള അന്വേഷണം തുടരും. കേസിൽ അഖില അഞ്ചാം പ്രതിയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. കോളെജ് പ്രിൻസിപ്പാൾ വി.എസ്. ജോയി, ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കാറ് പരിശോധിക്കാൻ പിന്നീട് പോയാൽ പോരേ, രാജ്യത്തിന് ആവശ്യം ഫുൾടൈം പ്രതിപക്ഷനേതാവിനെ; രാഹുൽ ഗാന്ധിക്കെതിരേ ജോൺ ബ്രിട്ടാസ്

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത