അഖില നന്ദകുമാർ 
Kerala

മാർക്ക് ലിസ്റ്റ് വിവാദം: മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ചു

അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

MV Desk

കൊച്ചി: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിലാണ് അഖിലയ്ക്കെതിരേ കേസെടുത്തത്.

എന്നാൽ ഈ കേസിൽ അഖിലയ്ക്കെതിരേ തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അതേ സമയം അഖിലയ്ക്കൊപ്പം കേസിൽ പ്രതി ചേർത്ത മഹാരാജാസ് പ്രിൻസിപ്പാൾ കെഎസ് യു നേതാക്കൾ എന്നിവർക്കെതിരേയുള്ള അന്വേഷണം തുടരും. കേസിൽ അഖില അഞ്ചാം പ്രതിയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. കോളെജ് പ്രിൻസിപ്പാൾ വി.എസ്. ജോയി, ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ.

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന് മാണി സി. കാപ്പൻ തീരുമാനിക്കട്ടെ; ചെക്ക് കേസിൽ പ്രതികരണവുമായി ജോസ് കെ. മാണി

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

കൗണ്ടിയിൽ സ്റ്റോക്സിന്‍റെ സ്റ്റംപ് തെറിപ്പിച്ച ചഹൽ മാജിക്, വിഡിയോ വൈറൽ | Video