Achu Oommen 
Kerala

സൈബർ ആക്രമണം: അച്ചു ഉമ്മന്‍റെ മൊഴിയെടുത്തു

അച്ചു ഉമ്മന്‍റെ ജോലി, വില കൂടിയ വസ്ത്രങ്ങൾ, അക്സസറീസ് തുടങ്ങിയവ സംബന്ധിച്ചാണ് സൈബർ ആക്രമണം നടക്കുന്നത്

MV Desk

കോട്ടയം: സൈബർ ആക്രമണം സംബന്ധിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് മൊഴിയെടുത്തു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

അച്ചു ഉമ്മന്‍റെ ജോലി, വില കൂടിയ വസ്ത്രങ്ങൾ, അക്സസറീസ് തുടങ്ങിയവ സംബന്ധിച്ചാണ് സൈബർ ആക്രമണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾക്കെതിരേ ആരോപണമുയർന്നതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരേയും ആരോപണവർഷം ആരംഭിച്ചത്.

സംഭവത്തിൽ പരാതി നൽകാനില്ലെന്ന നിലപാടാണ് അച്ചു ഉമ്മൻ നേരത്തെ സ്വീകരിച്ചിരുന്നത്. മുഖമില്ലാത്തവർക്കെതിരേ പരാതി കൊടുക്കാനില്ലെന്നും, ധൈര്യമുള്ളവർ നേരിൽ മുന്നോട്ടുവരണമെന്നും വെല്ലുവിളിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഏതെങ്കിലും വ്യക്തികൾക്കെതിരേയല്ല, ആശയത്തിനെതിരേയാണ് താൻ പരാതി നൽകിയിരിക്കുന്നതെന്നാണ് അച്ചുവിന്‍റെ വിശദീകരണം. അധിക്ഷേപങ്ങൾ തന്‍റെ അച്ഛനായ ഉമ്മൻ ചാണ്ടിക്കെതിരേയാണ്. താൻ കാരണം അച്ഛന്‍റെ യശസിനു കളങ്കം വരരുത് എന്നതിനാലാണ് പരാതി നൽകിയതെന്നും അച്ചു.

കത്തിപ്പടർന്ന് പൊറോട്ട-ബീഫ് വിവാദം; സർക്കാരിനെതിരേ പ്രേമചന്ദ്രൻ, 'വിഷചന്ദ്ര'നെന്ന് ശിവൻകുട്ടി

"റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കൂറ്റൻ താരിഫ് നേരിടേണ്ടി വരും"; ട്രംപിന്‍റെ ഭീഷണി

പിഎം ശ്രീ: ഇടതു മുന്നണി രണ്ടു തട്ടിൽ

"പാക്കിസ്ഥാനെ മുട്ടു കുത്തിച്ചത് ഐഎൻഎസ് വിക്രാന്ത്"; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി

കേരളത്തിൽ ഇനി ന്യൂക്ലിയർ മെഡിസിനിൽ പിജി