സ്കൂളിൽ പൂജ നടത്തുന്നു 
Kerala

സ്കൂളിൽ ബിജെപി നേതാക്കളുടെ പൂജ: റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

സംഭവത്തിനെതിരേ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂളിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പൂജ നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്‌ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്നാണ് കുന്നുമ്മൽ എഇഒയുടെ നിർദേശം.

നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത് രാത്രിയിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാട്ടുകാർ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് പൂജ നടത്തുന്നതായി കണ്ടെത്തിയത്.

സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്‍റെ നേതൃത്വത്തിലാണ് പൂജ നടന്നത്. പൂജ നടന്നത് തന്‍റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. സജിത പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍