പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി file image
Kerala

പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി

ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി

Ardra Gopakumar

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പ് നടത്തിയ സംഭവത്തിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ആനയെഴുന്നള്ളിപ്പ് നടത്തിയത് കോടതിയലക്ഷ്യമാണെന്നും ദേവസ്വം ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇതിൽ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ദേവസ്വം ഓഫീസറോട് നിര്‍ദേശിച്ചു. ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ ദേവസ്വം ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞുതന്നെതെന്നും ഉത്തരവ് ധിക്കരിച്ച് ഭക്തര്‍ പയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മന:പൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടിത് എന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. മറ്റൊരു സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. 3 മീറ്റര്‍ ദൂരപരിധി പാലിക്കാതെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണം; ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത‍്യക്ക് ബാറ്റിങ്; സഞ്ജു പ്ലെയിങ് ഇലവനിൽ ഇല്ല

ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി