പി.വി. അൻവർ |പ്രസീത അഴീക്കോട്
കോഴിക്കോട്: പി.വി. അൻവറിനെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പി.വി. അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും പ്രസീത അഴീക്കോട് ആരോപിച്ചു.
കേരളത്തിൽ ഏതു വിഭാഗമാണ് യഥാർഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി.വി. അൻവർ കോൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല.
കേരളത്തിൽ ഇനിയും കൂടുതൽ പേർ രാജിവെക്കും. സിജി ഉണ്ണി വിഭാഗമാണോ പി.വി. അൻവർ വിഭാഗമാണോ യഥാർഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയതെന്നും പ്രസീത ആരോപിച്ചു.