പ്രയാഗ മാർട്ടിൻ 
Kerala

''ഓംപ്രകാശോ, അതാരാ'', ആരോപണങ്ങൾ നിഷേധിച്ച് പ്രയാഗ മാർട്ടിൻ

ഗൂണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ സംശയത്തിന്‍റെ നിഴലിലായ നടി പ്രയാഗ മാർട്ടിൻ പ്രതികരണവുമായി രംഗത്ത്

VK SANJU

കൊച്ചി: ഗൂണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ സംശയത്തിന്‍റെ നിഴലിലായ നടി പ്രയാഗ മാർട്ടിൻ പ്രതികരണവുമായി രംഗത്ത്. പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കൂടിയായ ഓംപ്രകാശിനെ കാണാൻ പ്രയാഗ അടക്കമുള്ള സിനിമാ താരങ്ങൾ ഹോട്ടലിൽ പോയെന്നാണ് ആരോപണം.

എന്നാൽ, മാധ്യമങ്ങൾ ഇതെക്കുറിച്ചു ചോദിച്ചപ്പോൾ, ഈ ഓംപ്രകാശ് ആരാണെന്നാണ് താൻ ആദ്യം തിരിച്ചു ചോദിച്ചതെന്ന് പ്രയാഗ പറയുന്നു. ഈ വാർത്തകൾ കേൾക്കും വരെ അങ്ങനെയൊരാളെക്കുറിച്ച് അറിയുകയേയില്ലായിരുന്നു. പിന്നീട് ഗൂഗിളിൽ നോക്കിയാണ് കണ്ടുപിടിച്ചത്.

ഹോട്ടലിൽ പോയത് ഓംപ്രകാശിനെ കാണാനല്ല. സുഹൃത്തുക്കളോടൊപ്പം പോയതാണ്, അവരുടെ സുഹൃത്തുക്കളെയാണ് അവിടെ കണ്ടത്. അത് ആരൊക്കെ എന്നന്വേഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പ്രയാഗ.

അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

''എന്‍റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്നത് സാധാരണ ശ്രദ്ധിക്കാറില്ല. പക്ഷേ, എന്നെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നതു കേട്ട് മിണ്ടാതിരിക്കാനും കഴിയില്ല. സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല'', പ്രയാഗ വ്യക്തമാക്കി.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്