മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 
Kerala

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌‌ട്രപതിയുടെ അംഗീകാരം

2022 ഓഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ബില്ലുകൾ പാസ്സാക്കിയത്.

MV Desk

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം തടഞ്ഞു വച്ച ബില്ലിന് അംഗീകാരം ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ബില്ലുകൾ പാസ്സാക്കിയത്. ഗവർണർ നിരന്തരമായി ബില്ലുകൾ തടഞ്ഞു വച്ചതോടെ ഇതിനെതിരേ സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെയാണ് ഗവർണർ 2023 നവംബറിൽ 7 ബില്ലുകൾ രാഷ്ട്രപതിക്കു വിട്ടത്.

സഹകരണ ഭേദഗതി ബിൽ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന ബില്, വൈസ് ചാൻ‌സലർ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു സംബന്ധിച്ച ബിൽ, സഹകര നിയമ ഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിക്കു കൈമാറിയ മറ്റു ബില്ലുകൾ.

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്ന് വി. ശിവൻകുട്ടി

വയനാട് തുരങ്ക പാത നിർമാണം തുടരും; പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി

മുംബൈയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; കാറിലിട്ട് കത്തിച്ചത് സഞ്ചാരിയെ, വഴിത്തിരിവായത് കാമുകിക്കയച്ച മെസേജ്

"ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതിൽ മെസി പരാജയപ്പെട്ടു"; വിമർശനവുമായി ഗവാസ്കർ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു