Kerala

ഹൈക്കോടതി കോഴ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിന് പണം  നൽകിയ സിനിമ നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു.  കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധി പ്രഖ്യാപിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഇതിൽ പ്രധാനപ്പെട്ട ആളാണ് സിനിമ നിർമ്മാതാവ്. പണം വാങ്ങിയത് ഫീസായിട്ടായിരുന്നെന്നായിരുന്നു സൈബിയുടെ ആരോപണം. 

നിർമ്മാതാവിൽ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സൈബിക്കെതിരെ ഉയർന്ന ആരോപണം. നിര്‍മ്മാതാവിനെതിരെ മീടു കേസ് ഉയര്‍ന്നുവന്നതോടെ കേസ് അഭിഭാഷകർ ഏറ്റെടുക്കുകയായിരുന്നു. കേസിന് പിന്നാലെ നിര്‍മ്മാതാവ് ഒളിവില്‍ പോയി. പിന്നീട് കേസ് മുന്നോട്ടു കൊണ്ടുപോയത് ഭാര്യയാണ്. അതുകൊണ്ടാണ് നിർമ്മാതാവിനൊപ്പം  ഭാര്യയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. 

നേരത്തെ നല്‍കിയ മൊഴിയില്‍ തന്നെ നിർമ്മാതാവ് ഉറച്ചു നിന്നെന്നാണ് സൂചന. ഫീസ് മാത്രമാണ് അഭിഭാഷകൻ വാങ്ങിയതെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്നു നൽകിയ മൊഴി.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു