ആർ. ശ്രീലേഖ

 
Kerala

വട്ടിയൂർക്കാവ് മാർച്ചിലെ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം: ആർ. ശ്രീലേഖയെ പ്രതി ചേർത്തു

ശ്രീലേഖയെയും തിരുവനന്തപുരം കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്ത് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത‍്യേക റിപ്പോർട്ട് സമർപ്പിച്ചു

Aswin AM

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മഹിളാ മോർ‌ച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ 'പോടാ പുല്ലെ പൊലീസേ' എന്നു മുദ്രാവാക‍്യം വിളിച്ചതിന് മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു. സംഭവത്തിൽ ശ്രീലേഖയ്ക്കെതിരേ നടപടി സ്വീകരിക്കാത്തത് വലിയ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീലേഖയെയും തിരുവനന്തപുരം കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്ത് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത‍്യേക റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയുമായാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരേ നടപടി വേണമെന്നാവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.

"അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ല, അമിത വൈദ്യുതി ഉപയോഗത്തിൽ ട്രിപ്പാകുന്നതാണ്": വിശദീകരണവുമായി മന്ത്രി

കെഎസ്‌യു പ്രവർ‌ത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൊഴി നൽകി ആരോഗ‍്യ മന്ത്രി

''ആ സംഭവം കച്ചവടമാക്കി ഹർഭജൻ ഒരു കോടി രൂപ സമ്പാദിച്ചു, ഞങ്ങളുടെ ബന്ധം തകർത്തു'', ശ്രീശാന്ത്

'യുഡിഎഫ് ജയിക്കും, സതീശൻ നയിക്കും'; ആലുവയിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

''പവർ കട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി? അപ്പൂപ്പന് മറുപടിയുണ്ടോ'' ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.ടി. ബൽറാം