അബ്ദുൽ റഹീം file image
Kerala

''റഹീം മേയ് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ''; നന്ദി അറിയിച്ച് നിയമസഹായ സമിതി

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്

Namitha Mohanan

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബദുൾ റഹീം കേസിൽ സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് റഹീം നിയമസഹായ സമിതി. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. കേന്ദ്ര സർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഞായറാഴ്ച തള്ളിയത്. ഹർജി തള്ളിയത്തോടെ ഇനി റഹീമിനെതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവാകുകയായിരുന്നു.

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎയിൽ നിന്ന് കോച്ചിങ് സെന്‍റർ ഉടമ ചോദ്യപേപ്പർ വാങ്ങിയത് 5 ലക്ഷം രൂപയ്ക്ക്

ഹിന്ദു ഐക്യവേദിയിലുള്ളവർക്ക് നൽകുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിക്കാർക്ക് നൽകൂ; മുഖ്യമന്ത്രിക്കെതിരേ കെപിസിസി വക്താവ്

ഓരോ ജീവനും വിലപ്പെട്ടത്, സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കണം; നിർദേശവുമായി ഹൈക്കോടതി

കേരളത്തിലെ 2 ട്രെയ്നുകൾ എൽഎച്ച്ബി കോച്ചിലേക്ക്