രാഹുൽ ഈശ്വർ

 

file image

Kerala

പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചത്; പുരുഷന്മാരെ വേട്ടയാടരുതെന്ന് രാഹുൽ ഈശ്വർ

സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു

Namitha Mohanan

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ദിലീപിനെതിരേ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെവന്നും താൻ പറഞ്ഞതു തന്നെയാണ് ശരിയെന്നും രാഹുൽ ഈശ്വര്ഡ പ്രതികരിച്ചു. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചതാണെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

ഒരു വനിത ജഡ്ജിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ്. ദിലീപ് കുറ്റക്കാരനല്ലെന്ന് അറിഞ്ഞിട്ടും പലരും ഇപ്പോഴും വേട്ടയാടുകയാണ്. കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരേ നടപിട സ്വീകരിച്ചോ എന്നും രാഹുൽ ചോദിച്ചു.

അതേസമയം, തനിക്കെതിരേ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതിക്കൊടുത്തെന്നും രാഹുൽ ആരോപിച്ചു. 11-ാം തീയതി ജാമ്യ കിട്ടേണ്ടതായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞതുകൊണ്ടാണ് ജാമ്യം കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"