എം.എ. ഷഹനാസ് | രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം, കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വച്ചാൽ അറിയാം അവസ്ഥ: എം.എ. ഷഹനാസ്

''ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്ന് രാഹുലിനറിയാം''

Namitha Mohanan

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ്. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വച്ചാൽ ഇക്കാര്യം വ്യക്തമാവുമെന്നും ഷഹനാസ് പറയുന്നു. ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്ന് രാഹുലിനറിയാം. അത് ആദ്യമേ മനസിലായതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും അവർ പ്രതികരിച്ചു.

രാഹുൽ ഇത്തരത്തിൽ പലരേയും സമീപിച്ചിട്ടുണ്ട്. ചാനലിൽ വന്നിരുന്ന് രാഹുൽ പറഞ്ഞതെല്ലാം സത്യമെന്ന് കരുതി പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി രാഹുലിന് മെസേജയച്ച് നൽകിയിട്ടുണ്ട്. പക്ഷേ മറുപടിയൊന്നും കിട്ടിയിട്ടില്ല. ഹേമ കമ്മിറ്റി പോലെ ഒരു കമ്മിഷൻ കോൺഗ്രസിൽ വച്ചാൽ കാര്യങ്ങൾ വ്യക്തമാവും. എനിക്ക് ഇതൊരു വിഷയമല്ല. രാഹുൽ പറയുന്നതിനെല്ലാം മുഖ്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്.

പറയുന്ന കാര്യങ്ങളെല്ലാം ഉത്തമ ബോധ്യത്തോടെയാണ് പറയുന്നത്. എല്ലാവർക്കുമെതിരേ പരാതിയുമായി പോവാനാവില്ലല്ലോ. രാഹുലിനെതിരേ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓരോ സ്ത്രീകളുടെയും കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് അവരെ മാനിപ്പുലേറ്റ് ചെയ്ത് അവരെ ലൈംഗിക ചൂഷണം ചെയ്ത് വീട്ടിൽ സമ്മതിക്കാനെന്ന പേരിൽ ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തി ഉപേക്ഷിക്കുന്നവൻ. അവന് സ്വന്തമായി ഒരു ഫാർമസിയുണ്ടെന്നാണ് കേട്ടത്.

ഞാൻ എഴുതുമെന്ന് രാഹുലിനറിയാം. പലപ്പോഴും ലിറ്ററേച്ചർ ഫെസ്റ്റ് നടത്താമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഓരോ പെണ്ണുങ്ങളെയും എങ്ങനെ വലയിലാക്കാമെന്ന കൃത്യമായ ധാരണ രാഹുലിനുണ്ട്. ലൈംഗിക വൈകൃതമുള്ള ആളാണ് അയാൾ. കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും പെൺകുട്ടികൾ വരണമെങ്കിൽ രാഹുലിനെ പോലുള്ളവരെ സ്ഥലത്തേക്ക് തെരഞ്ഞെടുക്കരുതെന്ന് ഷാഫിയോട് പറഞ്ഞെങ്കിലും കേട്ടില്ല. വിഷയത്തിൽ കൃത്യമായ ധാരണ കോൺഗ്രസിനുണ്ട്. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ധാരണയുണ്ട്. അല്ലാതെ അത്ര പെട്ടെന്നോന്നും രാഹുലിനെ പുറത്താക്കുന്നവരല്ല കോൺഗ്രസ് നേ

മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൂന്നു വർഷം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതെന്തെന്ന് കോടതി

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

സിനിമയെ കലയായി കണ്ടാൽ പോരെ? 'കാലം പറഞ്ഞ കഥ'യുടെ റിലീസ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ: മുംബൈ ടീമിൽ ജയ്സ്വാളും ശാർദുലും തിരിച്ചെത്തും

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു